Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palathai Rape Case

പാലത്തായി പീഡന കേസ്: തീവ്രവാദ ബന്ധമുന്നയിച്ച് പ്രതി; പോക്സോ കേസായാണു കണ്ടതെന്ന് കോടതി

തലശേരി: പ്രതിയായ അധ്യാപകന് മരണം വരെ ജീവപര്യന്തവും 40 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ തീവ്രവാദ ബന്ധമുന്നയിച്ച് പ്രതിയായ കെ. പദ്മരാജന്‍. എന്നാൽ ഈ കേസ് പോക്സോ കേസായിട്ടാണ് കണ്ടതെന്ന് തലശേരി പോക്‌സോ സ്‌പെഷൽ കോടതി ജഡ്‌ജി എം.ടി. ജലജാറാണി.

ശിക്ഷാവിധി പ്രസ്താവിക്കാൻ ഇന്നലെ രാവിലെ 11.11 നാണ് കോടതി കേസ് വിളിച്ചത്. വിധി പുറപ്പടുവിച്ച ശേഷം ശിക്ഷയെ കുറിച്ച് ഐന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് “കേസുമായി ഒരു ബന്ധവും ഇല്ല. ഭാവിയിൽ ഒരു പൊതു പ്രവർത്തകനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.

എന്‍റെ ഭാര്യ ആത്മഹത്യ ചെയ്താൽ എസ്ഡിപിഐ ഉൾപ്പടെയുള്ള മതതീവ്രവാദ സംഘടനകൾക്കാണ് ഉത്തരവാദിത്വം. ഭാര്യയും മക്കളും പ്രായമായ അമ്മയും അവിവാഹിതയായ സഹോദരിയുമുണ്ട്’’ എന്ന് പ്രതി കോടതിയോട് പറഞ്ഞു. പ്രതി കോടതിയിൽ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഈ കേസ് പോക്സോ കേസായിട്ടാണ് കണ്ടതെന്നും ഒരു ബാക്ക് ഗ്രൗണ്ടുമില്ലെന്നും പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്നും കോടതി വാക്കാൽ അറിയിച്ചു.

കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെങ്കിൽ നിങ്ങൾക്ക് മേൽക്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അസുഖങ്ങൾ ഉണ്ടോ? ശിക്ഷയിൽ ഇളവ് ആശ്യപ്പെടുന്നുണ്ടോ? എന്നും കോടതി പ്രതിയോട് ചോദിച്ചു. നാൽപ്പത്തിയഞ്ച് വയസാണ്. രണ്ട് മക്കളുണ്ട്. ഒരാൾ രോഗിയാണ്. അമ്മയും രോഗിയായ സഹോദരിയുമുണ്ട്. ശിക്ഷ കുറവ് ചെയ്യണമെന്ന് പ്രതി കോടതിയോട് പറഞ്ഞു.

പീഡനത്തിനിരയായത് ദരിദ്ര കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള പിതാവ് നഷ്ടപ്പെട്ട കുട്ടിയാണെന്നതിനാലും അധ്യാപകനിലുള്ള വിശ്വാസമാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നതിനാലും പരമാവധി കടുത്ത ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ‍്യപ്പെട്ടു. എന്നാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇരു വിഭാഗത്തിന്‍റെയും വാദം കേട്ടശേഷം ശിക്ഷാവിധി പ്രഖ്യാപനം കോടതി ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റുകയായിരുന്നു.

Latest News

Corehub Up